Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Work Of The Vellarada

Thiruvananthapuram

വെള്ളറട പോലീസ് സ്റ്റേഷന്‍റെ പ്രവർത്തനം അവതാളത്തിൽ

വെള്ളറട: വെള്ളറട പോലീസ് സ്റ്റേഷനില്‍ പോലീസുകാരുടെ കുറവ് കേസുകളുടെ തീര്‍പ്പിലും അന്വേഷണത്തെയും സാരമായി ബാധിക്കുന്നു. തെരഞ്ഞെടുപ്പു സമയത്തെ ചര്‍ജായി എത്തിയ പ്രിന്‍സിപ്പല്‍ എസ്ഐ മാറിപ്പോയതോടെ വെള്ളറട സ്റ്റേഷന്‍ നാഥനില്ലാക്കളരിയായി മാറി. 50 പോലീസുകാര്‍ വേണ്ടയിടത്ത് പകുതി പോലീസുകാർ മാത്രമേ ഇവിടെയുള്ളൂ. അതില്‍ പെറ്റീഷന്‍ അന്വേഷണവും കോടതി ഡ്യൂട്ടിയും തപാല്‍ ഡ്യൂട്ടിയും കൂടിയാകുമ്പോള്‍ പിന്നെ സ്റ്റേഷനില്‍ പോലീസുകാരുടെ എണ്ണത്തില്‍ വലിയ കുറവാണുള്ളത്.

മലയോര മേഖലയില്‍ മണ്ണു മാഫിയയുടെ വിളയാട്ടം, കഞ്ചാവ് കടത്ത്, എംഡിഎംഎ കടത്ത്, അക്രമസംഭവങ്ങള്‍ തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ നേരിടുന്ന വെള്ളറട പോലീസ് സ്റ്റേഷനാണ് പോലീസില്ലാതെ ദുരിതത്തിലാകുന്നത്.

തിരുവനന്തപുരം റൂറല്‍ പോലീസ് സ്റ്റേഷൻ പരിധിയില്‍ ഏറ്റവും കൂടുതല്‍ ലഹരികേസുകൾ, ഗുണ്ടാ കേസുകൾ എന്നിവ റിപ്പോർട്ട് ചെയ്യുന്നയിടമാണ് വെറ്ററട പോലീസ് സ്റ്റേഷൻ. വെള്ളറട പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരുവശം പൂര്‍ണമായും തമിഴ്‌നാടാണ്. തമിഴ്‌നാട്ടില്‍നിന്നും കുറ്റകൃത്യങ്ങള്‍ നടത്തിയശേഷം റോഡ് കടന്ന് ഇപ്പുറത്തെത്തിയാല്‍ കേരളമാണ്.


അക്രമികള്‍ക്ക് യഥേഷ്ടം ഇവിടെ വിലസുവാനുള്ള അവസരമുണ്ട്. എന്തായാലും വെള്ളറട പോലീസ് സ്റ്റേഷനിലെ ക്രമസമാധാന പ്രശ്‌നം സുഗമമാകണമെങ്കില്‍ പോലീസുകാരുടെ കുറവ് പരിഹരിച്ചേ മതിയാകൂ. കുറവുള്ള പോലീസുകാരുടെ എണ്ണം അടിയന്തിരമായി നികത്തുകയും പ്രിന്‍സിപ്പല്‍ ചാര്‍ജുള്ള എസ്ഐ അടക്കമുള്ളവരെ നിയമിക്കുകയും ചെയ്ത് പ്രശ്നപരിഹാരമുണ്ടാക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.

Latest News

Corehub Up